മായ എന്റെ അനുജത്തിയാണ്. സാധാരണ അനുജത്തിമാരോട് തോന്നാറുള്ള ഇഷ്ടമോ വാത്സല്യമോ എനിക്കവളോടില്ല. മറിച്ച് അവളെകാണുമ്പോഴും അവളെകുറിച്ചോർക്കുമ്പോഴും എനിക്ക് അത്ഭുതവും ദേഷ്യവുമാണുണ്ടാകാറ്. ഇതിനുള്ള വ്യക്തവും ശക്തവുമായ നിരവധി കാരണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
എനിക്ക് ബോധമുദിച്ച് തുടങ്ങിയ പ്രായമായപ്പോഴാണ് മായ ജനിച്ചത്. തുടക്കത്തിൽ ഒരു കൂട്ടുകാരിയെ കിട്ടിയ സന്തോഷമുണ്ടായിരുന്നെങ്കിലും അച്ഛനമ്മമാരുടെ സ്നേഹം മുഴുവൻ അവൾ പിടിച്ച് പറ്റുമോ എന്നുള്ള കുശുമ്പും എനിക്കുണ്ടായിരുന്നു. കുറച്ച് ആഴ്ചകൾ അങ്ങനെ സന്തോഷകരമായി കടന്നുപോയി. അവൾ മുട്ടിടിഴഞ്ഞു തുടങ്ങിയ കാലം മുതലാണ് എന്റെ കഷ്ടകാലം തുടങ്ങിയത്. അവൾ മുട്ടിടിഴഞ്ഞ ആദ്യ ദിവസം ചെയ്ത കാര്യം എന്താണെന്നറിയാമോ? ഒരു കയറിന്റെ കഷണമെടുത്ത് മുട്ടിടിഴഞ്ഞുവന്ന് എന്റെ ഷൂവിനുള്ളിലിട്ടു. നഴ്‌സറി സ്‌കൂളിൽ പോകാൻ തിരക്കിട്ട് ഷൂ ഇട്ടപ്പോൾ പാമ്പാണെന്ന് കരുതി ഞാനാർത്തുവിളിച്ചു. അതൊരു തുടക്കം മാത്രമായിരുന്നു. അതിനു ശേഷം ഓരോ ദിവസവും എന്നെ കഷ്ടപ്പെടുത്തുന്നതിലും ബുദ്ധിമുട്ടിക്കുന്നതിലും പേടിപ്പിക്കുന്നതിലുമായിരുന്നു മായയുടെ മുഴുവൻ ശ്രദ്ധയും. ജീവനുള്ള പല്ലി, എട്ടുകാലി എന്നിവയെ കുഞ്ഞികൈകളാൽ പിടിച്ച് ഞാനുറങ്ങുമ്പോൾ എന്റെ മുഖത്തിടുക തുടങ്ങിയ കലാപരിപാടികൾ ദിവസവും തുടർന്നുപോന്നു. അവളോടുള്ള സ്നേഹകൂടുതൽ കാരണം എന്റെ പരാതികൾ അച്ഛനമ്മമാർ വകവെച്ചില്ല.
അവൾ വലുതാവുന്തോറും അവളുടെ വികൃതിയുടെ ആഴവും പരപ്പും കൂടിവന്നു. ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്കൊരു കത്തുകിട്ടി. ഒരു പ്രണയലേഖനം. തന്നത് എന്റെ ക്ലാസിൽ പഠിക്കുന്ന സുന്ദരിയായ ഒരു പെൺകുട്ടി. പകർത്തിയെഴുതാൻ എന്റെ നോട്ടുബുക്ക് വാങ്ങിയശേഷം കത്ത് അതിനുള്ളിൽ വെക്കുകയാണ് ചെയ്തത്. വീട്ടിലെത്തിയപ്പോഴാണ് ഞാനിത് കണ്ടത്. അവളുടെ കൈപ്പട തന്നെ. പിറ്റേ ദിവസം അതിന് പ്രാണായാർദ്രമായ ഒരു മറുപടി ഞാനവൾക്ക് നൽകി. എന്നെ ഹെഡ്‌മാസ്റ്റർ വിളിപ്പിച്ചപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് ഞാൻ മനസ്സിലാക്കിയത്. ഒരു കാര്യം ഞാൻ മനസ്സിലാക്കി. കത്ത് അവളെഴുതിയതല്ല. ഹെഡ്‌മാസ്റ്റർ എന്നെ പൊതിരെ തല്ലുകയും മുന്നറിയിപ്പ് നൽകി വിടുകയും ചെയ്തു. വീട്ടിലെത്തി ഞാൻ മായയെ ചോദ്യം ചെയ്തു. അവളാണ് എന്നെ പറ്റിക്കാൻ ക്ലാസ്മേറ്റിന്റെ കൈപ്പടയിൽ എനിക്ക് കത്തെഴുതിയതെന്ന് എനിക്ക് മനസ്സിലായി. എന്റെ ക്ലാസ്മേറ്റിനെ ഇതുവരെ അറിയാത്ത മായ എങ്ങനെ അവളുടെ കൈപ്പടയിൽ അവളുടെ പേരുവെച്ച് കത്തെഴുതി എന്ന് ആലോചിക്കുമ്പോൾ അത്ഭുതവും ഭയവുമാണ് എന്റെ മനസ്സിൽ കടന്നുവരുന്നത്.
എൻജിനീയറിങ് കഴിഞ്ഞതിനുശേഷം എനിക്കൊരു ജോലി കിട്ടി. വീട്ടിലെത്തിയപ്പോൾ മായയുടെ നേതൃത്വത്തിൽ എനിക്ക് വൻ സ്വീകരണമാണ് നൽകിയത്. അവൾ എനിക്കുവേണ്ടി ഗംഭീരമായ ഒരു സദ്യയൊരുക്കി. പുതിയ വസ്ത്രങ്ങൾ വാങ്ങിതന്നു. അതിനുശേഷം എന്നെ പിടിച്ചിരുത്തി സംസാരിച്ചു തുടങ്ങി. എന്നിൽ അഹങ്കാരം ജനിപ്പിക്കതക്ക രീതിയിൽ ഞാൻ നേടിയത് വലിയ ഒരു നേട്ടമാണെന്നും അത് മറ്റാർക്കും അത്ര എളുപ്പമല്ലെന്നും അവൾ എന്നെ പറഞ്ഞു ബോധ്യപ്പെടുത്തി. തെറ്റാണെങ്കിൽകൂടി കാര്യങ്ങൾ ആൾക്കാരെ പറഞ്ഞു ബോധ്യപ്പെടുത്തുന്നതിൽ അവളേക്കാൾ കഴിവുള്ള മറ്റൊരാളെയും ഞാനിതുവരെ കണ്ടിട്ടില്ല. രണ്ടു മണിക്കൂറോളം സംസാരിച്ച് അവൾ മനപ്പൂർവം എന്നെ ഒരു അഹങ്കാരിയാക്കി മാറ്റി. അഹങ്കാരത്തിന് ക്ഷതം പറ്റുമ്പോഴുള്ള വേദന ചെറുതല്ലല്ലോ! പല സംഭവങ്ങളാലും എന്റെ അഹങ്കാരം തകർന്ന് തരിപ്പണമായി. ഇതെനിക്ക് മാനസികമായി വലിയ ആഘാതമായി. പിന്നെയും പിന്നെയും മായയൊരുക്കുന്ന കെണിയിൽ വീഴുന്നത് ഞാനൊരു പതിവാക്കി.
ഞാൻ രാവും പകലും ജോലി ചെയ്ത് നന്നായി പണം സമ്പാദിച്ചു. എന്നെ പഠിപ്പിക്കാൻ എന്റെ അച്ഛനമ്മമാർക്ക് ഒരുപാട് പണമൊന്നും ചെലവായിട്ടില്ല. ഞാൻ കഷ്ടപ്പെട്ട് എപ്പോഴും ഗവൺമെന്റ് സ്‌കൂളുകളിലെ കോളജിലുമാണ് പഠിച്ചത്. എന്നാൽ മായ ഒട്ടും തന്നെ പഠിക്കുന്നതിൽ ശ്രദ്ധ കാണിച്ചില്ല. അവളുടെ ബുദ്ധിശക്തിയെക്കുറിച്ച് വായനക്കാർക്ക് സംശയമൊന്നുമുണ്ടാകില്ലല്ലോ? അവൾ മനപ്പൂർവം പഠിക്കാത്തതായിരുന്നു. പ്ലസ് ടു കഴിഞ്ഞപ്പോൾ എൻട്രൻസ് എഴുതുന്നതിൽ അവൾ ഒട്ടും തന്നെ താല്പര്യം കാണിച്ചില്ല. എന്നാൽ തനിക്ക് പ്രൈവറ്റ് മെഡിക്കൽ കോളേജിൽ ചേരണമെന്ന് വാശി പിടിക്കുകയും ചെയ്തു. വലിയ സമ്പാദ്യമൊന്നുമില്ലാത്ത ഞങ്ങളുടെ അച്ഛനമ്മമാരോട് ഇങ്ങനെ വാശി പിടിക്കുന്നത് എന്റെ സമ്പാദ്യം മുഴുവൻ അടിച്ചെടുക്കാനാണെന്നതിനു സംശയമൊന്നുമില്ലല്ലോ. അങ്ങനെ തന്നെ സംഭവിച്ചു. അവൾ പ്രൈവറ്റ് മെഡിക്കൽ കോളേജിൽ എംബിബിഎസിനു ചേർന്നു. എന്റെ അക്കൗണ്ട് കാലിയായി. മാത്രമല്ല ഞാൻ വലിയൊരു തുകയ്ക്ക് കടക്കാരനുമായി.
മായയുടെ ശല്യം ഇപ്പോഴും പൂർവാധികം ശക്തിയോടെ തുടരുന്നു. അവളെങ്ങനെയാണ് ഈ മായാജാലമൊക്കെ പഠിക്കുന്നതെന്നാണ് എനിക്കത്ഭുതം. അവളെക്കുറിച്ചോർക്കുമ്പോഴേ എനിക്കിപ്പോൾ ദേഷ്യമാണ്. അവളുടെ മായാജാലത്തിൽ നിന്നെങ്ങനെ രക്ഷപ്പെടാമെന്നാണ് ഞാനിപ്പോൾ ചിന്തിക്കുന്നത്.
എനിക്ക് ബോധമുദിച്ച് തുടങ്ങിയ പ്രായമായപ്പോഴാണ് മായ ജനിച്ചത്. തുടക്കത്തിൽ ഒരു കൂട്ടുകാരിയെ കിട്ടിയ സന്തോഷമുണ്ടായിരുന്നെങ്കിലും അച്ഛനമ്മമാരുടെ സ്നേഹം മുഴുവൻ അവൾ പിടിച്ച് പറ്റുമോ എന്നുള്ള കുശുമ്പും എനിക്കുണ്ടായിരുന്നു. കുറച്ച് ആഴ്ചകൾ അങ്ങനെ സന്തോഷകരമായി കടന്നുപോയി. അവൾ മുട്ടിടിഴഞ്ഞു തുടങ്ങിയ കാലം മുതലാണ് എന്റെ കഷ്ടകാലം തുടങ്ങിയത്. അവൾ മുട്ടിടിഴഞ്ഞ ആദ്യ ദിവസം ചെയ്ത കാര്യം എന്താണെന്നറിയാമോ? ഒരു കയറിന്റെ കഷണമെടുത്ത് മുട്ടിടിഴഞ്ഞുവന്ന് എന്റെ ഷൂവിനുള്ളിലിട്ടു. നഴ്‌സറി സ്‌കൂളിൽ പോകാൻ തിരക്കിട്ട് ഷൂ ഇട്ടപ്പോൾ പാമ്പാണെന്ന് കരുതി ഞാനാർത്തുവിളിച്ചു. അതൊരു തുടക്കം മാത്രമായിരുന്നു. അതിനു ശേഷം ഓരോ ദിവസവും എന്നെ കഷ്ടപ്പെടുത്തുന്നതിലും ബുദ്ധിമുട്ടിക്കുന്നതിലും പേടിപ്പിക്കുന്നതിലുമായിരുന്നു മായയുടെ മുഴുവൻ ശ്രദ്ധയും. ജീവനുള്ള പല്ലി, എട്ടുകാലി എന്നിവയെ കുഞ്ഞികൈകളാൽ പിടിച്ച് ഞാനുറങ്ങുമ്പോൾ എന്റെ മുഖത്തിടുക തുടങ്ങിയ കലാപരിപാടികൾ ദിവസവും തുടർന്നുപോന്നു. അവളോടുള്ള സ്നേഹകൂടുതൽ കാരണം എന്റെ പരാതികൾ അച്ഛനമ്മമാർ വകവെച്ചില്ല.
അവൾ വലുതാവുന്തോറും അവളുടെ വികൃതിയുടെ ആഴവും പരപ്പും കൂടിവന്നു. ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്കൊരു കത്തുകിട്ടി. ഒരു പ്രണയലേഖനം. തന്നത് എന്റെ ക്ലാസിൽ പഠിക്കുന്ന സുന്ദരിയായ ഒരു പെൺകുട്ടി. പകർത്തിയെഴുതാൻ എന്റെ നോട്ടുബുക്ക് വാങ്ങിയശേഷം കത്ത് അതിനുള്ളിൽ വെക്കുകയാണ് ചെയ്തത്. വീട്ടിലെത്തിയപ്പോഴാണ് ഞാനിത് കണ്ടത്. അവളുടെ കൈപ്പട തന്നെ. പിറ്റേ ദിവസം അതിന് പ്രാണായാർദ്രമായ ഒരു മറുപടി ഞാനവൾക്ക് നൽകി. എന്നെ ഹെഡ്‌മാസ്റ്റർ വിളിപ്പിച്ചപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് ഞാൻ മനസ്സിലാക്കിയത്. ഒരു കാര്യം ഞാൻ മനസ്സിലാക്കി. കത്ത് അവളെഴുതിയതല്ല. ഹെഡ്‌മാസ്റ്റർ എന്നെ പൊതിരെ തല്ലുകയും മുന്നറിയിപ്പ് നൽകി വിടുകയും ചെയ്തു. വീട്ടിലെത്തി ഞാൻ മായയെ ചോദ്യം ചെയ്തു. അവളാണ് എന്നെ പറ്റിക്കാൻ ക്ലാസ്മേറ്റിന്റെ കൈപ്പടയിൽ എനിക്ക് കത്തെഴുതിയതെന്ന് എനിക്ക് മനസ്സിലായി. എന്റെ ക്ലാസ്മേറ്റിനെ ഇതുവരെ അറിയാത്ത മായ എങ്ങനെ അവളുടെ കൈപ്പടയിൽ അവളുടെ പേരുവെച്ച് കത്തെഴുതി എന്ന് ആലോചിക്കുമ്പോൾ അത്ഭുതവും ഭയവുമാണ് എന്റെ മനസ്സിൽ കടന്നുവരുന്നത്.
എൻജിനീയറിങ് കഴിഞ്ഞതിനുശേഷം എനിക്കൊരു ജോലി കിട്ടി. വീട്ടിലെത്തിയപ്പോൾ മായയുടെ നേതൃത്വത്തിൽ എനിക്ക് വൻ സ്വീകരണമാണ് നൽകിയത്. അവൾ എനിക്കുവേണ്ടി ഗംഭീരമായ ഒരു സദ്യയൊരുക്കി. പുതിയ വസ്ത്രങ്ങൾ വാങ്ങിതന്നു. അതിനുശേഷം എന്നെ പിടിച്ചിരുത്തി സംസാരിച്ചു തുടങ്ങി. എന്നിൽ അഹങ്കാരം ജനിപ്പിക്കതക്ക രീതിയിൽ ഞാൻ നേടിയത് വലിയ ഒരു നേട്ടമാണെന്നും അത് മറ്റാർക്കും അത്ര എളുപ്പമല്ലെന്നും അവൾ എന്നെ പറഞ്ഞു ബോധ്യപ്പെടുത്തി. തെറ്റാണെങ്കിൽകൂടി കാര്യങ്ങൾ ആൾക്കാരെ പറഞ്ഞു ബോധ്യപ്പെടുത്തുന്നതിൽ അവളേക്കാൾ കഴിവുള്ള മറ്റൊരാളെയും ഞാനിതുവരെ കണ്ടിട്ടില്ല. രണ്ടു മണിക്കൂറോളം സംസാരിച്ച് അവൾ മനപ്പൂർവം എന്നെ ഒരു അഹങ്കാരിയാക്കി മാറ്റി. അഹങ്കാരത്തിന് ക്ഷതം പറ്റുമ്പോഴുള്ള വേദന ചെറുതല്ലല്ലോ! പല സംഭവങ്ങളാലും എന്റെ അഹങ്കാരം തകർന്ന് തരിപ്പണമായി. ഇതെനിക്ക് മാനസികമായി വലിയ ആഘാതമായി. പിന്നെയും പിന്നെയും മായയൊരുക്കുന്ന കെണിയിൽ വീഴുന്നത് ഞാനൊരു പതിവാക്കി.
ഞാൻ രാവും പകലും ജോലി ചെയ്ത് നന്നായി പണം സമ്പാദിച്ചു. എന്നെ പഠിപ്പിക്കാൻ എന്റെ അച്ഛനമ്മമാർക്ക് ഒരുപാട് പണമൊന്നും ചെലവായിട്ടില്ല. ഞാൻ കഷ്ടപ്പെട്ട് എപ്പോഴും ഗവൺമെന്റ് സ്‌കൂളുകളിലെ കോളജിലുമാണ് പഠിച്ചത്. എന്നാൽ മായ ഒട്ടും തന്നെ പഠിക്കുന്നതിൽ ശ്രദ്ധ കാണിച്ചില്ല. അവളുടെ ബുദ്ധിശക്തിയെക്കുറിച്ച് വായനക്കാർക്ക് സംശയമൊന്നുമുണ്ടാകില്ലല്ലോ? അവൾ മനപ്പൂർവം പഠിക്കാത്തതായിരുന്നു. പ്ലസ് ടു കഴിഞ്ഞപ്പോൾ എൻട്രൻസ് എഴുതുന്നതിൽ അവൾ ഒട്ടും തന്നെ താല്പര്യം കാണിച്ചില്ല. എന്നാൽ തനിക്ക് പ്രൈവറ്റ് മെഡിക്കൽ കോളേജിൽ ചേരണമെന്ന് വാശി പിടിക്കുകയും ചെയ്തു. വലിയ സമ്പാദ്യമൊന്നുമില്ലാത്ത ഞങ്ങളുടെ അച്ഛനമ്മമാരോട് ഇങ്ങനെ വാശി പിടിക്കുന്നത് എന്റെ സമ്പാദ്യം മുഴുവൻ അടിച്ചെടുക്കാനാണെന്നതിനു സംശയമൊന്നുമില്ലല്ലോ. അങ്ങനെ തന്നെ സംഭവിച്ചു. അവൾ പ്രൈവറ്റ് മെഡിക്കൽ കോളേജിൽ എംബിബിഎസിനു ചേർന്നു. എന്റെ അക്കൗണ്ട് കാലിയായി. മാത്രമല്ല ഞാൻ വലിയൊരു തുകയ്ക്ക് കടക്കാരനുമായി.
മായയുടെ ശല്യം ഇപ്പോഴും പൂർവാധികം ശക്തിയോടെ തുടരുന്നു. അവളെങ്ങനെയാണ് ഈ മായാജാലമൊക്കെ പഠിക്കുന്നതെന്നാണ് എനിക്കത്ഭുതം. അവളെക്കുറിച്ചോർക്കുമ്പോഴേ എനിക്കിപ്പോൾ ദേഷ്യമാണ്. അവളുടെ മായാജാലത്തിൽ നിന്നെങ്ങനെ രക്ഷപ്പെടാമെന്നാണ് ഞാനിപ്പോൾ ചിന്തിക്കുന്നത്.

No comments:
Post a Comment