ഒരു ദിവസം രാവിലെ ചാരനിറമുള്ള മുണ്ടും പുതപ്പും ധരിച്ച് ഒരാൾ കുന്നിൻചെരിവിലുള്ള ആ ചെറിയ പട്ടണത്തിലെത്തി. വൈകുന്നേരം വരെയും അയാൾ ഒന്നും തന്നെ സംസാരിച്ചില്ലെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷമായതിനാലാവണം അഞ്ഞൂറിൽ താഴെ മാത്രം ജനങ്ങൾ ജോലിചെയ്യുന്ന ആ പട്ടണത്തിൽ അയാൾ ഒരു ചർച്ചാവിഷയമായ് മാറി. അയാളെ അവർ 'ചാരസ്വാമി' എന്ന് വിളിച്ചു. വൈകുന്നേരം, വായനശാലയ്ക്കടുത്ത് അല്പം ഉയർന്ന പാറയ്ക്ക് മുകളിൽ അയാൾ കയറി നിന്നു. ഇതു കണ്ട്കുറച്ചുപേർ അയാൾക്ക് ചുറ്റും കൂടി. അയാൾ സംസാരിച്ചു തുടങ്ങി:
"അന്വേഷകരെ, ഉള്ളതും ഇല്ലാത്തതുമായ ദൈവത്തെക്കുറിച്ചാണ് എനിക്ക് നിങ്ങളോട് പറയുവാനുള്ളത്."
ജനങ്ങൾക്ക് കൗതുകമേറി. ഇനിയെന്താണ് പറയാൻ പോകുന്നതെന്ന് ചിന്തിച്ച് ജനങ്ങൾ അയാളെതന്നെ നോക്കിക്കൊണ്ടിരുന്നു. അപ്പോഴേക്കും ഒരുപാടു പേർ അവിടെ കൂടിയിരുന്നു. അയാൾ ഓരോരുത്തരുടെയും കണ്ണുകളിൽ ഉറ്റുനോക്കിക്കൊണ്ടിരുന്നു. ആ കണ്ണുകൾ എന്തൊക്കെയോ പറയുന്നതായി പലർക്കും തോന്നി. പതുക്കെപതുക്കെ ആളുകളുടെ ക്ഷമ നശിക്കുകയും ഓരോരുത്തരായി പിരിഞ്ഞു പോവുകയും ചെയ്തു. അവസാനത്തെയാളും പിരിഞ്ഞുപോയപ്പോൾ അയാൾ താഴെയിറങ്ങി നടന്നകന്നു. ഇതായിരുന്നു ചാരസ്വാമിയുടെ ആ പട്ടണത്തിലെ ആദ്യത്തെ പ്രഭാഷണം.
"അന്വേഷകരെ, ഉള്ളതും ഇല്ലാത്തതുമായ ദൈവത്തെക്കുറിച്ചാണ് എനിക്ക് നിങ്ങളോട് പറയുവാനുള്ളത്."
ജനങ്ങൾക്ക് കൗതുകമേറി. ഇനിയെന്താണ് പറയാൻ പോകുന്നതെന്ന് ചിന്തിച്ച് ജനങ്ങൾ അയാളെതന്നെ നോക്കിക്കൊണ്ടിരുന്നു. അപ്പോഴേക്കും ഒരുപാടു പേർ അവിടെ കൂടിയിരുന്നു. അയാൾ ഓരോരുത്തരുടെയും കണ്ണുകളിൽ ഉറ്റുനോക്കിക്കൊണ്ടിരുന്നു. ആ കണ്ണുകൾ എന്തൊക്കെയോ പറയുന്നതായി പലർക്കും തോന്നി. പതുക്കെപതുക്കെ ആളുകളുടെ ക്ഷമ നശിക്കുകയും ഓരോരുത്തരായി പിരിഞ്ഞു പോവുകയും ചെയ്തു. അവസാനത്തെയാളും പിരിഞ്ഞുപോയപ്പോൾ അയാൾ താഴെയിറങ്ങി നടന്നകന്നു. ഇതായിരുന്നു ചാരസ്വാമിയുടെ ആ പട്ടണത്തിലെ ആദ്യത്തെ പ്രഭാഷണം.
