1.
വേദനിക്കുന്ന കണ്ണുകൾ
മർദ്ദിക്കുന്ന കാഴ്ചകൾ
ഉഴലുന്ന ഞാൻ.
2.
ഒരു വസന്തം വിരിഞ്ഞു
ദുഃഖം മൂളിപ്പറന്നെത്തി
മധുരം കവർന്നങ്ങുപോയി.
3.
ശുക്രനെ ചൊവ്വ
പെണ്ണു കാണാൻ വന്നു.
കുള്ളനെന്നു പറഞ്ഞ്
തിരിച്ചയച്ചു.
4.
ഒരു ഹൈക്കു കവിതയിലെ
എട്ടു വാക്കുകളിൽ
തട്ടിത്തടഞ്ഞു ഞാൻ വീണു.
5.
എതിരെ വന്ന വാക്കുകളെ
ദിശ തിരിച്ചു വിട്ടപ്പോൾ
അവ അകാല മൃത്യുവരിച്ചു.
6.
മരിക്കുന്ന ഓരോ നിമിഷത്തിലും
ജീവിക്കാൻ അവൻ ബദ്ധപ്പെട്ടു.
അവനെ തനിച്ചാക്കി
മരണം ജീവനുംകൊണ്ട് പോയി.
7.
ഏഴുസ്വരങ്ങളോ ഏഴുനിറങ്ങളോ അല്ല
ഏഴാമത്തെ കവിത
അവനെ സ്തബ്ധനാക്കി.
വേദനിക്കുന്ന കണ്ണുകൾ
മർദ്ദിക്കുന്ന കാഴ്ചകൾ
ഉഴലുന്ന ഞാൻ.
2.
ഒരു വസന്തം വിരിഞ്ഞു
ദുഃഖം മൂളിപ്പറന്നെത്തി
മധുരം കവർന്നങ്ങുപോയി.
3.
ശുക്രനെ ചൊവ്വ
പെണ്ണു കാണാൻ വന്നു.
കുള്ളനെന്നു പറഞ്ഞ്
തിരിച്ചയച്ചു.
4.
ഒരു ഹൈക്കു കവിതയിലെ
എട്ടു വാക്കുകളിൽ
തട്ടിത്തടഞ്ഞു ഞാൻ വീണു.
5.
എതിരെ വന്ന വാക്കുകളെ
ദിശ തിരിച്ചു വിട്ടപ്പോൾ
അവ അകാല മൃത്യുവരിച്ചു.
6.
മരിക്കുന്ന ഓരോ നിമിഷത്തിലും
ജീവിക്കാൻ അവൻ ബദ്ധപ്പെട്ടു.
അവനെ തനിച്ചാക്കി
മരണം ജീവനുംകൊണ്ട് പോയി.
7.
ഏഴുസ്വരങ്ങളോ ഏഴുനിറങ്ങളോ അല്ല
ഏഴാമത്തെ കവിത
അവനെ സ്തബ്ധനാക്കി.

No comments:
Post a Comment