രാത്രി 10 മണി. കുമാരൻ അങ്ങേയറ്റം ഗൗരവമുള്ള ഒരു ജോലി കിടക്കയിൽ ഇരുന്നു ചെയ്യുന്നു. മകളെ ഉറക്കിയശേഷം കുമാരി കുമാരൻ ജോലി ചെയ്തുകൊണ്ടിരുന്ന നെറ്റ്ബുക്ക് എടുത്തുമാറ്റി മടിയിൽ തലവെച്ചു കിടന്നു. ഇത് ന്യായമായും കുമാരന് ഒട്ടുംതന്നെ ഇഷ്ടപ്പെട്ടില്ല. "ഇത് വേഗം മുഴുമിക്കേണ്ട ജോലിയാണ്, എഴുന്നേറ്റ് മാറിക്കിടക്ക്", കുമാരൻ ദേഷ്യപ്പെട്ടു. അത് കാര്യമാക്കാതെ കുമാരി പറഞ്ഞു: "ഒരു കഥ പറഞ്ഞു താ!". "കിള്ളാകുട്ടിയല്ലേ കഥ പറഞ്ഞുതരാൻ, മാറിക്കിടക്ക്", കുമാരൻ പറഞ്ഞു നോക്കി. "കഥ പറഞ്ഞുതരുന്നോ ഇല്ല്യോ?". ഇങ്ങനെ ഒരു ചോദ്യം വന്നാൽ പറയുന്നത് ചെയ്തുകൊടുക്കുന്നതാണ് നല്ലതെന്ന് കുമാരൻ പലപ്പോഴും അനുഭവത്തിൽ നിന്ന് പഠിച്ചിട്ടുണ്ട്. കൂടുതൽ തർക്കത്തിന് നിൽക്കാതെ കുമാരൻ ചോദിച്ചു:
"എന്ത് കഥയാണ് വേണ്ടത്?"
"ത്രില്ലർ!"
"'ദൃശ്യ'ത്തിലെ കഥ പറഞ്ഞു തന്നാൽ മതിയോ?"
"പോടോ. ആരും കേൾക്കാത്ത ഒരു കഥ പറഞ്ഞു താ".
"ഹും! ചോദിക്കാനെന്തെളുപ്പം!" അൽപനേരം ആലോചിച്ച് കുമാരൻ പറഞ്ഞു: "വേഗം ഉറങ്ങിക്കോണം."
"ഓ, കഥ പറ", ഉറക്കം തുളുമ്പുന്ന കണ്ണുകളാൽ കുമാരന്റെ മുഖത്തുനോക്കി കൈകൾ താലോലിച്ച് കുമാരി പറഞ്ഞു.
ഒരു ദീർഘനിശ്വാസത്തോടെ കുമാരൻ കഥ പറഞ്ഞു തുടങ്ങി.
"വളരെ പണ്ട്, ഒരു നഗരത്തിൽ ഒരു ആശാരിയുണ്ടായിരുന്നു. അതിവിദഗ്ദ്ധൻ. നഗരത്തിന്റെ മുഖച്ഛായതന്നെ ഈ ആശാരി കുറച്ചു വർഷങ്ങൾകൊണ്ട് മാറ്റിക്കളഞ്ഞു. പ്രധാനപ്പെട്ട കെട്ടിടങ്ങളിൽ കാണപ്പെട്ട മരത്താൽ തീർത്ത അതിമനോഹരമായ ശില്പങ്ങളും, ചിത്രപണികളും അയാളുടേതായിരുന്നു. പാർക്കുകളിൽ മറ്റൊരിടത്തും കാണാത്തരീതിയിലുള്ള മരത്താൽതീർത്ത കളിയിടങ്ങളും മറ്റും ജനങ്ങളെ അമ്പരപ്പിച്ചു. "
"പെരുന്തച്ചന്റെ കഥയിൽ സസ്പെൻസ് ഒന്നും ഇല്ലല്ലോ?", കുമാരി ഉറക്കച്ചടവോടെ ചോദിച്ചു. "ഇനിയെന്തെങ്കിലും ചോദിച്ചാൽ ഞാൻ കഥ നിർത്തും.", കുമാരൻ കണ്ണുരുട്ടി.
കുമാരൻ കഥ തുടർന്നു. "ഒരുദിവസം മുതൽ ആശാരി പുതിയ ജോലിയൊന്നും ഏറ്റെടുക്കാതെയായി. കുറച്ചു ആഴ്ചകൾക്കുള്ളിൽ ഏറ്റെടുത്ത ജോലിയൊക്കെ മുഴുമിപ്പിക്കുകയും ശിഷ്യരെയൊക്കെ പറഞ്ഞുവിടുകയും ചെയ്തു. ആശാരി ഒറ്റക്കായി. അയാൾ അതിദുർലഭവും കാഠിന്യമേറിയതും വിലകൂടിയതുമായ ഒരു പ്രത്യേകമരത്തിന്റെ തടി വാങ്ങിച്ചു. അതിനയാൾക്ക് തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ഉപയോഗിക്കേണ്ടിവന്നു. ആ മരത്തടികളിൽ അയാൾ ജോലിചെയ്തു തുടങ്ങി. അയാൾ എന്തു നിർമ്മിക്കുകയാണെന്നറിയാൻ ചിലരൊക്കെ വന്നു നോക്കിയിരുന്നു. എന്നാൽ ആർക്കും ഒന്നും മനസ്സിലായില്ല. അതി സൂക്ഷ്മവും മനോഹരവുമായിരുന്നു അയാൾ ആ തടികളിൽ ചെയ്തുകൊണ്ടിരുന്ന കൊത്തുപണികൾ. എന്നാൽ കൊത്തുപണികളെല്ലാം മരപ്പലകകളുടെ ഒരു വശത്തു മാത്രമായിരുന്നു. അതായാളുടെ മാസ്റ്റർപീസായിരിക്കുമെന്ന് അതുകണ്ടവരെല്ലാം ഉറപ്പിച്ചു."
"മാസങ്ങൾ കടന്നുപോയി. ആശാരി പലപ്പോഴും ഭക്ഷണമുപേക്ഷിച്ചുപോലും ജോലി തുടർന്നു. ഒരു ദിവസം രാവിലെ ആശാരിയെ കാണാതായി. അയാൾ ജോലി ചെയ്തിരുന്നിടത്ത് മരത്തിന്റെ ഒരു പെട്ടി കാണപ്പെട്ടു. എന്നാൽ അതിനുൾവശം കാണാമായിരുന്നില്ല. ഉൾവശം പൊള്ളയാണെങ്കിൽ ഒരാൾക്ക് ചമ്രം പടിഞ്ഞിരിക്കാനുള്ള വലുപ്പം അതിനുണ്ടായിരുന്നു. അതെങ്ങനെ തുറക്കുമെന്ന് ആർക്കും മനസ്സിലായില്ല. ആളുകൾ അത്ഭുതപ്പെട്ടു. ആശാരി ചെയ്ത കൊത്തുപണികളൊന്നും ആ മരപ്പെട്ടിയിൽ കണ്ടില്ല. ഉൾവശത്തുള്ള ഭാഗത്തായിരിക്കും കൊത്തുപണികളെന്ന് ചിലർ അഭിപ്രായപ്പെട്ടു. ആശാരി അതിനുള്ളിലുണ്ടെന്ന് ചില സംസാരമുയർന്നു. പലേമേഖലയിലുമുള്ള വിദഗ്ദ്ധർ അവിടെ വന്നെത്തി. എന്നാൽ അവർക്കൊന്നും ആശാരി അതിലുണ്ടെന്ന് സ്ഥിതീകരിക്കാനായില്ല. മൂന്നു കാര്യങ്ങൾ അവർ ഉറപ്പിച്ചു പറഞ്ഞു: ഒന്ന്, ആശാരി ജോലി ചെയ്തുകൊണ്ടിരുന്ന പ്രത്യേക തരത്തിൽപെട്ട മരത്താൽ തന്നെയാണ് ആ പെട്ടിയും നിർമിച്ചിരിക്കുന്നത്. രണ്ട്, ആശാരി അതിനുള്ളിലുണ്ടെങ്കിൽ, അവിടെകിടന്നു മരിച്ചാൽ തന്നെ ഗന്ധം പോലും പുറത്തുവരാത്തത്ര ഭദ്രമാണ് പെട്ടി. മൂന്ന്, ആ പെട്ടി പൊട്ടിക്കാതെ തുറക്കാൻ കഴിയില്ല". ആളുകൾ നിരാശരായി. പെട്ടി പൊട്ടിക്കാൻ ചിലർ ആവശ്യപ്പെട്ടു. എന്നാൽ അങ്ങനെ ചെയ്യുന്നത് ആശാരിയോട് ചെയ്യുന്ന ഏറ്റവും കടുത്ത നിന്ദയായിരിക്കുമെന്ന് പൊതുവിൽ അഭിപ്രായമുയർന്നു. ഒടുവിൽ ജനങ്ങൾ നിലത്ത് വലിയ ഒരു കുഴി കുഴിച്ച് പെട്ടി അതിൽ വെച്ച് മണ്ണിട്ട് മൂടി."
കുമാരി ഉറങ്ങിയിട്ടുണ്ടായിരുന്നു. കുമാരനും ഉറക്കം വന്നു തുടങ്ങി. ഡിസംബർ ആയില്ലെങ്കിലും തണുപ്പുണ്ട്. കുമാരൻ കുമാരിയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങി.
"എന്ത് കഥയാണ് വേണ്ടത്?"
"ത്രില്ലർ!"
"'ദൃശ്യ'ത്തിലെ കഥ പറഞ്ഞു തന്നാൽ മതിയോ?"
"പോടോ. ആരും കേൾക്കാത്ത ഒരു കഥ പറഞ്ഞു താ".
"ഹും! ചോദിക്കാനെന്തെളുപ്പം!" അൽപനേരം ആലോചിച്ച് കുമാരൻ പറഞ്ഞു: "വേഗം ഉറങ്ങിക്കോണം."
"ഓ, കഥ പറ", ഉറക്കം തുളുമ്പുന്ന കണ്ണുകളാൽ കുമാരന്റെ മുഖത്തുനോക്കി കൈകൾ താലോലിച്ച് കുമാരി പറഞ്ഞു.
ഒരു ദീർഘനിശ്വാസത്തോടെ കുമാരൻ കഥ പറഞ്ഞു തുടങ്ങി.
"വളരെ പണ്ട്, ഒരു നഗരത്തിൽ ഒരു ആശാരിയുണ്ടായിരുന്നു. അതിവിദഗ്ദ്ധൻ. നഗരത്തിന്റെ മുഖച്ഛായതന്നെ ഈ ആശാരി കുറച്ചു വർഷങ്ങൾകൊണ്ട് മാറ്റിക്കളഞ്ഞു. പ്രധാനപ്പെട്ട കെട്ടിടങ്ങളിൽ കാണപ്പെട്ട മരത്താൽ തീർത്ത അതിമനോഹരമായ ശില്പങ്ങളും, ചിത്രപണികളും അയാളുടേതായിരുന്നു. പാർക്കുകളിൽ മറ്റൊരിടത്തും കാണാത്തരീതിയിലുള്ള മരത്താൽതീർത്ത കളിയിടങ്ങളും മറ്റും ജനങ്ങളെ അമ്പരപ്പിച്ചു. "
"പെരുന്തച്ചന്റെ കഥയിൽ സസ്പെൻസ് ഒന്നും ഇല്ലല്ലോ?", കുമാരി ഉറക്കച്ചടവോടെ ചോദിച്ചു. "ഇനിയെന്തെങ്കിലും ചോദിച്ചാൽ ഞാൻ കഥ നിർത്തും.", കുമാരൻ കണ്ണുരുട്ടി.
കുമാരൻ കഥ തുടർന്നു. "ഒരുദിവസം മുതൽ ആശാരി പുതിയ ജോലിയൊന്നും ഏറ്റെടുക്കാതെയായി. കുറച്ചു ആഴ്ചകൾക്കുള്ളിൽ ഏറ്റെടുത്ത ജോലിയൊക്കെ മുഴുമിപ്പിക്കുകയും ശിഷ്യരെയൊക്കെ പറഞ്ഞുവിടുകയും ചെയ്തു. ആശാരി ഒറ്റക്കായി. അയാൾ അതിദുർലഭവും കാഠിന്യമേറിയതും വിലകൂടിയതുമായ ഒരു പ്രത്യേകമരത്തിന്റെ തടി വാങ്ങിച്ചു. അതിനയാൾക്ക് തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ഉപയോഗിക്കേണ്ടിവന്നു. ആ മരത്തടികളിൽ അയാൾ ജോലിചെയ്തു തുടങ്ങി. അയാൾ എന്തു നിർമ്മിക്കുകയാണെന്നറിയാൻ ചിലരൊക്കെ വന്നു നോക്കിയിരുന്നു. എന്നാൽ ആർക്കും ഒന്നും മനസ്സിലായില്ല. അതി സൂക്ഷ്മവും മനോഹരവുമായിരുന്നു അയാൾ ആ തടികളിൽ ചെയ്തുകൊണ്ടിരുന്ന കൊത്തുപണികൾ. എന്നാൽ കൊത്തുപണികളെല്ലാം മരപ്പലകകളുടെ ഒരു വശത്തു മാത്രമായിരുന്നു. അതായാളുടെ മാസ്റ്റർപീസായിരിക്കുമെന്ന് അതുകണ്ടവരെല്ലാം ഉറപ്പിച്ചു."
"മാസങ്ങൾ കടന്നുപോയി. ആശാരി പലപ്പോഴും ഭക്ഷണമുപേക്ഷിച്ചുപോലും ജോലി തുടർന്നു. ഒരു ദിവസം രാവിലെ ആശാരിയെ കാണാതായി. അയാൾ ജോലി ചെയ്തിരുന്നിടത്ത് മരത്തിന്റെ ഒരു പെട്ടി കാണപ്പെട്ടു. എന്നാൽ അതിനുൾവശം കാണാമായിരുന്നില്ല. ഉൾവശം പൊള്ളയാണെങ്കിൽ ഒരാൾക്ക് ചമ്രം പടിഞ്ഞിരിക്കാനുള്ള വലുപ്പം അതിനുണ്ടായിരുന്നു. അതെങ്ങനെ തുറക്കുമെന്ന് ആർക്കും മനസ്സിലായില്ല. ആളുകൾ അത്ഭുതപ്പെട്ടു. ആശാരി ചെയ്ത കൊത്തുപണികളൊന്നും ആ മരപ്പെട്ടിയിൽ കണ്ടില്ല. ഉൾവശത്തുള്ള ഭാഗത്തായിരിക്കും കൊത്തുപണികളെന്ന് ചിലർ അഭിപ്രായപ്പെട്ടു. ആശാരി അതിനുള്ളിലുണ്ടെന്ന് ചില സംസാരമുയർന്നു. പലേമേഖലയിലുമുള്ള വിദഗ്ദ്ധർ അവിടെ വന്നെത്തി. എന്നാൽ അവർക്കൊന്നും ആശാരി അതിലുണ്ടെന്ന് സ്ഥിതീകരിക്കാനായില്ല. മൂന്നു കാര്യങ്ങൾ അവർ ഉറപ്പിച്ചു പറഞ്ഞു: ഒന്ന്, ആശാരി ജോലി ചെയ്തുകൊണ്ടിരുന്ന പ്രത്യേക തരത്തിൽപെട്ട മരത്താൽ തന്നെയാണ് ആ പെട്ടിയും നിർമിച്ചിരിക്കുന്നത്. രണ്ട്, ആശാരി അതിനുള്ളിലുണ്ടെങ്കിൽ, അവിടെകിടന്നു മരിച്ചാൽ തന്നെ ഗന്ധം പോലും പുറത്തുവരാത്തത്ര ഭദ്രമാണ് പെട്ടി. മൂന്ന്, ആ പെട്ടി പൊട്ടിക്കാതെ തുറക്കാൻ കഴിയില്ല". ആളുകൾ നിരാശരായി. പെട്ടി പൊട്ടിക്കാൻ ചിലർ ആവശ്യപ്പെട്ടു. എന്നാൽ അങ്ങനെ ചെയ്യുന്നത് ആശാരിയോട് ചെയ്യുന്ന ഏറ്റവും കടുത്ത നിന്ദയായിരിക്കുമെന്ന് പൊതുവിൽ അഭിപ്രായമുയർന്നു. ഒടുവിൽ ജനങ്ങൾ നിലത്ത് വലിയ ഒരു കുഴി കുഴിച്ച് പെട്ടി അതിൽ വെച്ച് മണ്ണിട്ട് മൂടി."
കുമാരി ഉറങ്ങിയിട്ടുണ്ടായിരുന്നു. കുമാരനും ഉറക്കം വന്നു തുടങ്ങി. ഡിസംബർ ആയില്ലെങ്കിലും തണുപ്പുണ്ട്. കുമാരൻ കുമാരിയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങി.

No comments:
Post a Comment